New Posts

പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ


പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ



                  എസ്.എസ്.എൽ. സി പരീക്ഷ ഇന്ന്  ആരംഭിക്കുകയാണ്. പരീക്ഷയെ പേടിക്കാതെ ഇനിയുള്ള ഓരോ മിനിട്ടും ഫലപ്രദമായി ഉപയോഗിച്ചാൽ എല്ലാ വിഷയത്തിനും ഉയർന്ന സ്‌കോർ നേടാനാകും. പരീക്ഷയ്ക്ക് ഇനി എത്ര മണിക്കൂർ ബാക്കിയുണ്ടെന്ന് നോക്കി അതിനനുസരിച്ച് ടൈംടേബിൾ തയ്യാറാക്കി ഈ നിമിഷം മുതൽ തീവ്രമായ പഠനംനടത്തുക.  ''ശുഭസ്യ ശീഘ്രം'' എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ? നല്ല കാര്യങ്ങൾ ചെയ്യാൻ ഒട്ടും അമാന്തിക്കരുതെന്നർത്ഥം. എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ !

 റിവിഷൻ
 കൃത്യമായ ടൈംടേബിൾ പ്രകാരം  റിവിഷൻ നടത്തി പാഠങ്ങൾ ഹൃദിസ്ഥമാക്കണം.ഒരു പാഠഭാഗം തന്നെ തുടർച്ചയായി ഇരുന്നു പഠിക്കാതെ   പരമാവധി ഒരു മണിക്കൂർ പഠിച്ച് അല്പനേരം നടന്നതിനുശേഷം അടുത്ത  പാഠങ്ങൾ പഠിക്കാം.  റിവിഷൻ നടത്തുമ്പോൾ പഠിച്ച പാഠങ്ങളുടെ പ്രധാന പോയിന്റുകൾ മുൻകൂട്ടി തയ്യാറാക്കി പഠിച്ച കുറിപ്പുകളിലൂടെ ഒന്നു  കണ്ണോടിക്കുകയേ വേണ്ടൂ. കുറിച്ചുവച്ചതെല്ലാം ഓർമ്മയിൽ തെളിയും.

പരീക്ഷാ ദിനങ്ങളിൽ പാടെ ഉപേക്ഷിക്കേണ്ടത് 

*മൊബൈൽ, ടി.വി, ഇന്റർനെറ്റ് ഇവയ്ക്ക് ഗുഡ്‌ബൈ.  *ദീർഘദൂരനടത്തം, ബൈക്ക്, കാർ ഡ്രൈവിംഗ് ഇവ പാടില്ല. പരീക്ഷയ്ക്കിടയിൽ വിവാഹം, ഗൃഹപ്രവേശം, പെരുനാളുകൾ, ഉത്സവങ്ങൾ തുടങ്ങിയ എല്ലാവിധ ആഘോഷപരിപാടിയിൽ നിന്നും നിർബന്ധമായും ഒഴിഞ്ഞു നിൽക്കുക.  *പരീക്ഷാ ദിനങ്ങളിൽ സ്‌പോർട്സ്, മറ്റുള്ള കളികൾ, മറ്റു പുസ്തകങ്ങൾ വായിക്കുക എന്നിവയിൽ നിന്ന് വിട്ടു നിൽക്കുക.  *കറന്റ് കട്ട് സമയത്ത് ഉറങ്ങാൻ കിടക്കുന്നതിന് പകരം മെഴുകുതിരി, എമർജൻസി ലാമ്പ് തുടങ്ങിയ ഏതെങ്കിലും വെളിച്ചത്തിൽ വായിക്കുക.

ഭക്ഷണം
 ആവശ്യത്തിന് ഭക്ഷണം കഴിക്കണം.അമിതമായ അളവ് ഒഴിവാക്കണം. സ്ഥിരം കഴിക്കുന്ന ഭക്ഷണം തന്നെ മതി. പരീക്ഷയല്ലേ, ഒരു ഗ്ലാസ് പാലുകൂടിയാവാം എന്ന് കരുതി ശീലമില്ലാത്ത കുട്ടിക്ക് പാലുകൊടുത്താൽ വയർ പ്രശ്നമാകും. വേനൽക്കാലമാണ് നല്ല ചൂടും. നട്ടുച്ചയ്ക്ക് പഠിക്കാനിരിക്കാതെ രാവിലെ നേരത്തേ എഴുന്നേറ്റാൽ വെയിൽ മൂക്കുന്ന നേരമാകുമ്പോൾ അല്പം ടി.വി കാണുകയോ കുറച്ചുനേരം വിശ്രമിക്കുകയോ ആവാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി വിശ്രമിക്കാൻ മറക്കരുത്.

സന്തോഷമായി പോകാം
*പരീക്ഷ എഴുതാൻ അത്യുത്സാഹത്തോടെ പോകാം. *പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് നന്നായി ഉറങ്ങി പതിവ് വ്യായാമമുള്ളവർ അതെല്ലാം ചെയ്ത് അത്യുത്സാഹത്തോടെ സ്‌കൂളിൽ എത്തണം. പതിവ് കളി, ചിരി, തമാശകളും, കുശലം പറച്ചിലുമൊക്കെ നടത്തി സന്തോഷത്തോടെ സഹപാഠികളെ സ്വാഗതം ചെയ്യുക.  *ബെല്ലടിക്കുംവരെയുള്ള വായനയുടെ ആവശ്യമില്ല. ഹാളിൽ കയറും മുമ്പ് കഴിയുമെങ്കിൽ കണ്ണടച്ച് അഞ്ചുമിനിട്ട് ഇരിക്കുക. സംശയമുള്ള ഭാഗങ്ങൾ കൂട്ടുകാരുമായി വേണമെങ്കിൽ ചർച്ച ചെയ്യാം.

ബീ കൂൾ

 *Less tension more result, More tension less result എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ? അമിതമായി ടെൻഷനടിച്ചാൽ ഏറ്റവും നന്നായി പരീക്ഷ എഴുതാൻ കഴിയുന്ന കുട്ടിയുടെയും പരീക്ഷ അവതാളത്തിലാകും. 'Be cool' നിർഭയരായിരിക്കുക.ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാകുക. ലക്ഷ്യബോധവും കഠിനാദ്ധ്വാനവും കൈമുതലായുളള ആർക്കും അന്യമല്ല വിജയം. *പരീക്ഷാ ദിവസങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനയും ഈശ്വര ധ്യാനവും നടത്തി പഠനം ആരംഭിക്കുക.പരീക്ഷാ ഹാളിൽ ഇരിക്കുമ്പോൾ മുതൽ പഠിച്ച കാര്യങ്ങൾ ഏകാഗ്രതയോടെ മനസിലൂടെ കടത്തിവിടുക. പരീക്ഷാ ഹാളിലെ നിശബ്ദതയിൽ നിങ്ങളറിയാതെ തന്നെ ഏകാഗ്ര ചിത്തരായിത്തീരുകയും മനസിലുളള പഠിച്ച കാര്യങ്ങൾ പുറത്തേക്ക് വരികയും ചെയ്യും. പരീക്ഷ എഴുതുന്നത് ഉന്നതവിജയം നേടാനാണ് എന്ന് ഉറച്ച് വിശ്വസിക്കണം.

പരീക്ഷയ്ക്കുളള മുന്നൊരുക്കങ്ങൾ
 പരീക്ഷാ ഹാളിൽ എല്ലാ ദിവസവും നിർബന്ധമായും കൊണ്ടുപോകേണ്ടവ *ഹാൾടിക്കറ്റ് (ഒരു പ്ലാസ്റ്റിക് കവറിൽ മടക്കാതെ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുക) *ഒരേ മഷിയുളള മൂന്ന് പേനകൾ, റബർ, പെൻസിൽ, കട്ടർ, സ്‌കെയിൽ മുതലായവ  *ഒരു കുപ്പി വെളളം, ഒരു ടവ്വൽ   *ഹാളിൽ കയറുന്നതിനു മുമ്പ് അത്യാവശ്യമായ കുറിപ്പുകൾ മാത്രം ഒന്നുകൂടി വായിക്കുക.*ഇതു പഠിച്ചോ എന്ന് ചോദിച്ചുവരുന്ന കൂട്ടുകാരുടെ വാക്കുകൾ മൈൻഡ് ചെയ്യേണ്ട. *പതിനഞ്ച് മിനിട്ട് മുമ്പ് പരീക്ഷയ്ക്കുള്ള ഇരിപ്പിടം കണ്ടുപിടിച്ച് ക്ലാസിൽ കയറിയിരിക്കണം. ബെഞ്ചിലിരുന്നു കഴിഞ്ഞാലുടൻ വളരെ നിശബ്ദമായി ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുളള വേവലാതിയും ടെൻഷനും ഇല്ലാതാകുന്നു. നിങ്ങൾ ഇരിക്കുന്ന ഇരിപ്പിടത്തിൽ എന്തെങ്കിലും എഴുത്ത്, തുണ്ടുകടലാസുകൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക.

സമാശ്വാസ സമയം (കൂൾ ഒഫ് ടൈം)
 മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ 'കൂൾ ഓഫ് ടൈം' (15 മിനിട്ട്) അനുവദിച്ചിട്ടുണ്ട്.നന്നായി ചിന്തിച്ചും ഭാവന ചെയ്തും ഉത്തരമെഴുതേണ്ടി വരുന്ന ചോദ്യങ്ങൾ ഏറെ ഉള്ളതിനാൽ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം. സ്വന്തം അഭിപ്രായം, നിഗമനം, നിർദ്ദേശം, യോജിപ്പ്, പ്രതികരണം തുടങ്ങിയവ രേഖപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ചോദ്യ വായനയും ചിന്തയും അനിവാര്യമാകുന്നു. രാസസൂത്രങ്ങൾ, രാസ നാമങ്ങൾ, രാസ സമവാക്യങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവ ചോദ്യത്തിൽ വന്നാൽ ഏറെ ശ്രദ്ധിക്കണം. ചോദ്യവായന കുറ്റമറ്റതെങ്കിൽ ഏറെ സ്‌കോർ നേടുവാൻ നിങ്ങൾക്ക് സാധിക്കും. ചോദ്യത്തിന് നൽകിയ സ്‌കോർ, അതനുസരിച്ചുളള സമയം, ഉത്തരത്തിന്റെ ദൈർഘ്യം ഇവയൊക്കെ നോക്കാൻ 'കൂൾ ഓഫ് ടൈം' സഹായിക്കും. 'കൂൾ ഓഫ്  ടൈം' കഴിഞ്ഞാലുടൻ കൈയിൽ ലഭിച്ചിരിക്കുന്ന  ഉത്തരക്കടലാസിൽ നമ്പർ തുടങ്ങിയ കാര്യങ്ങളെല്ലാം എഴുതുക. ഉത്തരകടലാസിൽ അനുയോജ്യമായ മാർജിൻ ഇടുക. ചോദ്യ നമ്പർ മാറിപ്പോകാതെ മാർജിന്റെ ഭാഗത്ത്  മാത്രമേ ഇടാൻ പാടുളളു. പരീക്ഷ എഴുതുമ്പോൾ അനാവശ്യമായ വെട്ടിത്തിരുത്തലുകൾ പരമാവധി  കുറയ്ക്കുക. വൃത്തിയായും ഭംഗിയായും വളരെ വേഗത്തിലെഴുതുക. ഓവർറൈറ്റിംഗ് പാടില്ല. ഉത്തരക്കടലാസ് - മൂല്യനിർണയം നട ത്തുന്ന അദ്ധ്യാപകരിൽ നല്ല മതിപ്പുളവാക്കുന്നതായിരിക്കണം ഉത്തരത്തിന്റെ തുടക്കം.തെറ്റില്ലാത്ത ആകർഷകമായ നല്ലൊരു വാക്യം വേണം. Essay Question ആണെങ്കിൽ ആദ്യ പാരഗ്രാഫ് പരമാവധി മെച്ചമുള്ളതാകട്ടെ. സമാപനവും (ലാസ്റ്റ് പാരഗ്രാഫ്) ഇതു പോലെ കഴമ്പുളള  ആകർഷകമായ വാക്യങ്ങളിലാവണം. ഇടയിലെല്ലാം എന്തെങ്കിലും ഗ്യാസ് കടത്തിവിടാമെന്ന് ഇതിനർത്ഥമില്ല. എല്ലാവാക്യങ്ങളും ചെത്തിമിനിക്കിയെടുക്കാൻ വേണ്ടത്ര സമയം പരീക്ഷാ ഹാളിൽ ലഭിക്കില്ലല്ലോ? ഉപന്യാസങ്ങൾ എഴുതുമ്പോൾ ആദ്യം പോയിന്റ്സ് എഴുതുക. അതിനുശേഷം വിശദീകരണം നൽകിയാൽ മതി. ഗ്രാഫുകളും, സ്‌കെച്ചുകളും  മാർക്ക്  കിട്ടാൻ സഹായിക്കും. സമവാക്യങ്ങളും സൂത്രവാക്യങ്ങളും കൃത്യമായി എഴുതണം.
എല്ലാ ചോദ്യങ്ങൾക്കും  നിർബന്ധമായും  ഉത്തരമെഴുതണം.സ്‌കോറും സമയവും പരിശോധിച്ചുവേണം ഉത്തരമെഴുതാൻ. അറിയാത്ത ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട അറിയാവുന്ന വിവരങ്ങൾ എഴുതുന്നത്  ഗുണം ചെയ്യും. നന്നായി  അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം  എഴുതണം. പ്രത്യേകം  ശ്രദ്ധിക്കുക - ചോദ്യത്തിന്റെ നമ്പർ തെറ്റാതെ എഴുതണം. പത്തുമിനിട്ട് മുൻപെങ്കിലും ഉത്തരങ്ങൾ എഴുതിതീർക്കണം.എഴുതിയ ഉത്തരങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാൻ ഈ സമയം ഉപയോഗിക്കാം. പോരായ്മകൾ തോന്നുന്നുണ്ടെങ്കിൽ പരിഹരിക്കുകയുമാകാം. അഡിഷണൽ പേപ്പറിൽ നമ്പരിട്ട ശേഷം പരീക്ഷാ പേപ്പർ നന്നായി കെട്ടിവയ്ക്കുക.

പോസ്റ്റ്‌മോർട്ടം വേണ്ട
പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്കുതന്നെ പോവുക.ദീർഘദൂരം നടന്നു പോകുന്നവരൊക്കെ പരീക്ഷാ ദിനത്തിൽ സമയം നഷ്ടപ്പെടാതിരിക്കാൻ നിർബന്ധമായും യാത്രാസൗകര്യം ഏർപ്പെടുത്തുക.പരീക്ഷ കഴിഞ്ഞിറങ്ങിയാലുടനെ എഴുതിയ പേപ്പറിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പലരും ചെയ്യുക.ഈ പോസ്റ്റ്‌മോർട്ടം കൊണ്ട് യാതൊരു ഗുണവുമില്ല എന്നതാണ് സത്യം. തന്നെയുമല്ല, അപകടം ഏറെയുണ്ടുതാനും. താൻ ശരിയെന്ന് വിശ്വസിച്ച് എഴുതിയ ഉത്തരം സത്യത്തിൽ തെറ്റായിരുന്നുവെന്നും വമ്പൻ മണ്ടത്തരമാണ് കാണിച്ചതെന്നും തിരിച്ചറിഞ്ഞിട്ട് ഈ ഘട്ടത്തിൽ എന്തു നേട്ടം? ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കും.
തെറ്റുകണ്ടെത്തി ടെൻഷനടിക്കുന്നതിന് പകരം അടുത്ത ദിവസത്തെ പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യുകയും വായിക്കുകയും ചിന്തിക്കുകയും ചെയ്യുക.പോസ്റ്റ്‌മോർട്ടം നടത്താനുളള ആകാംക്ഷ അതികഠിനമാണെങ്കിൽ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിട്ടാവാം.


തയ്യാറാക്കിയത് : ജോസ് ചന്ദനപ്പള്ളി കടപ്പാട് : കേരള കൌമുദി



Related posts




 


Read also

Comments